18 Nov 2012

കോരനും ചന്ദ്രനും

കോരനെയും  ചന്ദ്രനെയും ഒരുദിവസം തമ്പുരാന്‍ വിളിപ്പിച്ചു. രണ്ടുപേര്‍ക്കും നൂറുവീതം കഴുതക്കുഞ്ഞുങ്ങളെ കൊടുത്തിട്ട് സ്വന്തമായി ജീവിച്ചോളാന്‍ പറഞ്ഞു. രണ്ടുപേര്‍ക്കും വളരെ സന്തോഷമായി. ഇരുവരും കഴുതക്കുട്ടികളെയും കൊണ്ട് സ്വന്തം സ്ഥലങ്ങളിലേക്ക് പോയി.

രണ്ടുപേരും കഴുതകള്‍ക്ക് മേഞ്ഞുനടക്കാനുള്ള സ്ഥലവും ഭക്ഷണത്തിനുള്ള സാധനസൗകര്യവും പ്രത്യേകം തയ്യാറാക്കി. അങ്ങനെ കഴുതകള്‍ വലുതായി. കോരനും ചന്ദ്രനും കഴുതകളെക്കൊണ്ട്  ചുമടെടുപ്പിക്കാന്‍ തുടങ്ങി. ചുമടെടുത്തു ചുമടെടുത്തു അവര്‍ സമ്പാധിച്ചു.

ചന്ദ്രന്‍ തന്റെ കഴുതകളില്‍ കേമന്മാരായ നാല് കഴുതകളെ മാറ്റിനിര്‍ത്തി അവയ്ക്ക് പ്രത്യേകം ഭക്ഷണവും പരിശീലനവും നല്‍കി. കാഴ്ചയില്‍ ഏതാണ്ട് കുതിരകണക്കെ തോനുന്ന ഇവയെ വയ്ച്ച് ഒരു കഴുതവണ്ടി ഉണ്ടാക്കാനാണ് ചന്ദ്രന്റെ ഉദ്ദേശം. വണ്ടി മോടിയാക്കാന്‍ മൃഗത്തോലുകളും എല്ലുകളും വേണം. ചന്ദ്രന്റെ കൂട്ടത്തില്‍ തീരേ അവശരായ അഞ്ചു പത്ത് കഴുതകള്‍ ഉണ്ട്. അവറ്റകളുടെ ഭക്ഷണത്തില്‍ നിന്നും മിച്ചം പിടിച്ച ഭക്ഷണം കൊടുത്താണ് വണ്ടിവലിക്കാനുള്ള കഴുതകളെ കൊഴുപ്പിച്ചെടുത്തത്. അതില്‍ ആറെണ്ണത്തിനെ അങ്ങ് കൊന്നു. അങ്ങനെ വണ്ടി ഗംഭീരമായി. അതില്‍പ്പിന്നെ മറ്റുകഴുതകള്‍ക്കെല്ലാം വലിയ പേടിയായി. നന്നായി ചുമടെടുത്തില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കഴുത്തില്‍ കത്തിവീഴാം എന്ന സ്ഥിതിയാണ്!

ഇതേ സമയം കോരന്‍ തനിക്ക്ലഭിച്ച സമ്പാദ്യം കൊണ്ട് തന്റെ കഴുതകള്‍ക്ക് മികച്ചരീതിയിലുള്ള ഭക്ഷണവും പരിചരണവും നല്‍കി. ചില കഴുതകള്‍ക്ക് ച്ചുമാടെടുക്കുന്നതിനിടെ പരിക്ക്പറ്റുന്നത് മനസിലാക്കിയ കോരന്‍ അതിനുവേണ്ട ചികിത്സകള്‍ ഏര്‍പ്പാടാക്കി. തന്റെ കഴുതകളോടെല്ലാംതന്നെ കോരന്‍ വളരെ സ്നേഹത്തോടെ പെരുമാറി. സ്നേഹനിധിയായ തങ്ങളുടെ യജമാനനോട് കഴുതകളെല്ലാം കൂറ് പുലര്‍ത്തി.

കത്തിയെ ഭയപ്പെട്ടു പണിയെടുക്കുന്ന കഴുതകളെക്കൊണ്ട് കൂടുതല്‍ ചുമടെടുപ്പിച്ചുകൊണ്ടിരിക്കുകയാണ്  ചന്ദ്രന്‍. കഴുതകള്‍ ഒറ്റക്ക് ച്ചുമാടെടുക്കുന്നതിനെക്കാള്‍ ലാഭം വണ്ടിയില്‍ എടുക്കുന്നതാണെന്ന്  തിരിച്ചറിഞ്ഞ ചന്ദ്രന്‍ രണ്ടാമതൊരുവണ്ടി ഉണ്ടാക്കാന്‍ തീര്‍ച്ചപ്പെടുത്തി. അതിനുവേണ്ട നാല് കഴുതകളെ കണ്ടെത്തി; പ്രത്യേകം ഭക്ഷണങ്ങള്‍ നല്‍കി. ഈ തെരഞ്ഞെടുക്കപ്പെട്ടവയ്ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ അനുപാദം ശേഷിക്കുന്നവരുടെ ഭക്ഷണത്തില്‍ നിന്നും കുറവുവരുത്തി. അങ്ങനെ ഇവനാലും കേമന്മാരായപ്പോള്‍ തിരഞ്ഞെടുത്ത "അനാരോഗ്യരായ" ആറ് കഴുതകള്‍ കൂടി കൂട്ടത്തില്‍ നിന്നും കുറഞ്ഞു. അങ്ങനെ രണ്ടു വണ്ടികളും എണ്‍പത് കഴുതകളും അടങ്ങുന്നതായി ചന്ദ്രന്റെ കൂട്ടം. തന്റെ കൂട്ടത്തിലെ ചുമടെടുപ്പുകാരായ എണ്‍പത്  കഴുതകളെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തില്‍ 10, 20, 50 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിത്തിരിച്ചു. ഒന്നാം വിഭാഗക്കാര്‍ക്ക് അതിഗംഭീര ഭക്ഷണവും പരിചരണവും ഏര്‍പ്പാടുചെയിതു. രണ്ടാം വിഭാഗക്കാര്‍ക്ക് തീരെമോശമല്ലാത്ത രീതിയിലുള്ള സൗകര്യവും. മൂനാമത്തെ വിഭാഗക്കാര്‍ക്ക് പേരിനൊരു ഭക്ഷണവും കഠിന ജോലിയും. ഒന്നും രണ്ടും വിഭാഗക്കാര്‍ വണ്ടിവലിക്കാന്‍ ആകുമ്പോള്‍, വണ്ടിക്കു മോടികൂട്ടന്‍ വേണ്ടി കൊന്ന് തോലും എല്ലും എടുക്കാന്‍ മാറ്റിവയ്ചിരിക്കുകയാണ് ഇവറ്റകളെ.

അപ്പോള്‍ കോരന്‍, തന്റെ സമ്പാദ്യം മുഴുവന്‍ കഴുതകള്‍ കാരണമാണെന്ന് തിരിച്ചറിഞ്ഞ്, അവയ്ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തു. അസുഖം വരുന്ന കഴുതകള്‍ക്ക് പ്രത്യേകം ചികിത്സയും വിശ്രമവും നല്‍കി. അസുഖം നടിച്ച് ചടഞ്ഞിരിക്കു അലസന്മാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷകൊടുക്കുന്നതിലും കോരന്‍ മിടുക്ക്കാട്ടി. അങ്ങനെ കൂട്ടത്തിലുള്ള നൂറു കഴുതകളും ആത്മാര്‍ഥമായി പണിയെടുത്തപ്പോള്‍ കോരനും കോരന്റെ കഴുതക്കൂട്ടവും മികച്ച രീതിയില്‍ ജീവിച്ചു.

അങ്ങനെ ഒരുദിവസം കോരനും ചന്ദ്രനും തമ്പുരാന്റെ അറിയിപ്പുകിട്ടി. തമ്പുരാന്‍ രണ്ടുപേരുടെയും സാമ്പ്രാജ്യം കാണാന്‍ വരുന്നു!

ആദ്യം തമ്പുരാന്‍ ചന്ദ്രന്റെ സ്ഥലത്താണ് എത്തിയത്. ചന്ദ്രന്‍ തന്റെ നേട്ടങ്ങള്‍ തമ്പുരാനോട്‌ വിവരിച്ചു. തനിക്ക് സഞ്ചരിക്കാന്‍ രത്നങ്ങള്‍ പതിച്ച, നാല് മിടുക്കന്‍ മാരായ കഴുതകള്‍ വലിക്കുന്ന രഥം; ചുമട് വഹിക്കാനായി പ്രത്യേകം തയ്യാറാക്കപ്പെട്ട അഞ്ചു വണ്ടികള്‍; തനിക്ക് താമസിക്കാന്‍ കൊട്ടാരസദൃശ്യമായ ആലയം; ചുമട് വണ്ടികള്‍ സുരക്ഷിതമായി വയ്ക്കാന്‍ പ്രത്യേക സൗകര്യം... അങ്ങനെ എണ്ണിയെണ്ണി കാണിച്ചുകൊടുത്തു ചന്ദ്രന്‍ തന്റെ നേട്ടങ്ങള്‍. ചന്ദ്രന് തന്റെ സന്തോഷപ്രധമായ അഭിനന്ദനങ്ങള്‍ അറിയിച്ച് തമ്പുരാന്‍ കോരന്റെ അടുത്തേക്ക് പുറപ്പെട്ടു. ഇതിനിടെ തമ്പുരാന്‍ ചന്ദ്രനോട് കോരനെപ്പറ്റി തിരക്കി.
"ഹൊ! കോരന്‍ ഒന്നും ചെയ്തില്ല. കഴുതകളെ അങ്ങ് മാറ്റിക്കളയാം എന്ന് പറഞ്ഞ് അവറ്റകളുടെ കൂടെനടന്ന്‌ ഇപ്പോള്‍ അവനും ഒരു കഴുതയായി" - ചന്ദ്രന്റെ മറുപടി.

തമ്പുരാന്‍ കോരന്റെ സന്നിധിയിലെത്തി. കോരന്‍ തന്റെ നേട്ടങ്ങള്‍ തമ്പുരാന് കാട്ടിക്കൊടുത്തു. ആരോഗ്യത്തോടും ഉത്സാഹത്തോടും കഴിയുന്ന ചുമടെടുപ്പുകാരായ നൂറ്  കഴുതകള്‍; അവയ്ക്കുള്ള വിശ്രമ, ഭക്ഷണ സൗകര്യം; ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍; ചുമടെടുപ്പ് കഴിഞ്ഞു വരുമ്പോള്‍ മേഞ്ഞുനടക്കാനുള്ള മേച്ചില്‍പുറം... ഇങ്ങനെ പോകുന്നു കോരന്റെ സമ്പാദ്യ പട്ടിക. അഭിമാനത്തോടെ കോരനെ അഭിനന്ദിച്ച തമ്പുരാന്‍ ചന്ദ്രനെ കുറിച്ച് അന്വേഷിച്ചു.
"എന്തൊക്കെ വണ്ടിയും, കൊട്ടാരവും ഉണ്ടായിട്ടെന്താ; ഇതൊക്കെ ഉണ്ടാക്കിക്കൊടുത്ത കഴുതകളെ കുറിച്ച് വല്ല വിചാരവും ഉണ്ടോ അവന്? ദുഷ്ടന്‍."

കോരനും ചന്ദ്രനും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതല്ലാതെ ഒരു മയവുമില്ല. ഇതില്‍ ആരാണ് ശരി? കൊരാനോ അതോ ചന്ദ്രനോ? ഈ കഴുതകള്‍ക്ക് ഏതായാലും അത് മനസിലായിട്ടില്ല. തമ്പുരാനെങ്കിലും ഭോധ്യമായിട്ടുണ്ടാകണം; ചിലപ്പോള്‍!

4 Nov 2012

അസംഘടിത ചൂഷിതര്‍

അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ ജോലിക്ക് വണ്ടി അലഞ്ഞുതിരിയുന്ന കാലത്തുനിന്നു കേരളം ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി. സാങ്കേതിക വിദ്യയുടെ വിശേഷിച്ചു വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും അനുബന്ദ പ്രൊഫെഷണല്‍ കൊര്‍സുകളുടെ കടന്നുവരവും തന്നെയാണ് ഒരുപരിധിവരെ നമ്മുടെ നാട്ടിലെ ഈ പ്രകടമായ മാറ്റത്തിന് നാന്ദിയായത്‌. ഇന്ന് നിരവധി ചെറുപ്പക്കാര്‍ കേരളത്തിന്‌ അകത്തും പുറത്തുമായി ഈ തരത്തില്‍ ജോലിചെയിത് വരുന്നു. ഇത് നമ്മുടെ നാടിന്റെ സമ്പദ്ഘടനയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.

ആഗോളവത്കരണത്തിന്റെ കാലമായതുകൊണ്ട് ഈ തരത്തില്‍ ഉയര്‍ന്നുവന്ന തൊഴില്‍ പ്രസ്ഥാനങ്ങളില്‍ ബഹുഭൂരിഭാഗവും സ്വകാര്യമേഖലയിലാണ്‌. തൊഴിലവസരങ്ങളത്രയും അസഘടിത മേഖലയിലാണ്. ഈ മേഖലയിലാകെതന്നെ വലിയതോതിലുള്ള തൊഴില്‍ ചൂഷണവും സംഭവിക്കുന്നു. തൊഴിലെടുക്കുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന തൊഴിലിനു തൊഴില്‍ദാതാക്കള്‍ക്ക്‌ ലഭിക്കുന്ന ലാഭത്തിന്റെ ആനുപാധികമായ വേദനം ഒരിക്കലും കിട്ടുന്നില്ല. എന്നാല്‍ മറ്റു മേഖലകളെ അപേക്ഷിച്ച് അവര്‍ക്ക് മാന്ന്യമായ വേദനം ലഭിക്കുന്നുണ്ടുതാനും. ഭൂരിഭാഗവും പുരംരാജ്യങ്ങളില്‍ നിന്നുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള ജോലികലായതിനാലാണ് സാമാന്ന്യം മാന്യമായ വേദനം ജീവനക്കാര്‍ക്ക് കൊടുക്കുമ്പഴും വലിയതോതിലുള്ള ലാഭം ഉണ്ടാക്കാന്‍ തൊഴില്‍ദാതാക്കള്‍ക്ക്‌ സാധിക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു കമ്പനി ലാഭമുണ്ടാക്കുന്നത് നല്ല കാര്യം തന്നെ - രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ അത് നല്ലരീതിയില്‍ പ്രതിഫലിക്കും.

എന്നാല്‍ അടുത്തിടെ ഉണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം വിളിച്ചുപറയുന്നത്‌ ഇത്തരം തൊഴിലുകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ല എന്ന അതിധയനീയ യാഥാര്‍ത്ഥ്യമാണ്. തോഴിലില്ലായിമയെക്കള്‍ തൊഴില്‍ അരക്ഷിതത്വമാണ് ഒരു നാടിന്റെ സമ്പദ്ഘടനയെ ഏറ്റവും പ്രതികൂലമായി ഭാധിക്കുന്നത്. ഇത്തരം മേഘലകളിലെ ഭഹുഭൂരിഭാഗം വരുന്ന ജോലിക്കാരും ഇടത്തരക്കാരും ആരാഷ്ട്രീയരുമാണ്. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സംഘഭോധം നന്നേകുറവാണ്. ഇത് വ്യക്തമായി മനസിലാക്കിയ തൊഴില്‍ദാതാക്കള്‍ "സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം" എന്ന കണക്കെ തൊഴില്‍ - സാമ്പത്തിക ചൂഷണം അതിശക്തമായി നടപ്പാക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ നിരവധി മേഘലകളില്‍ തൊഴിലെടുക്കുന്ന അസംഖ്യം തൊഴിലാളികള്‍ അസഘടിതരും ചൂഷണവിധേയരും ആണ്. നിലവില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 60 ശതമാനതിലതികം അസഘടിത മേഘലയില്‍ (ഇതില്‍ ഭൂരിഭാഗവും കാര്‍ഷിക മേഘലയുമായി ബന്ധപ്പെട്ടു കിടക്കുന്നു) നിന്നാണ് എന്ന വസ്തുത വിരല്‍ചൂണ്ടുന്നത്, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ തൊഴില്‍ - സാമ്പത്തിക ചൂഷണത്തിലേക്കാണ്. GDP ക്രമമായി വളര്‍ന്നുകൊണ്ടിരിക്കുമ്പഴും ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവരുടെ എണ്ണം കൂടിവരുന്നതും, പോഷകാഹാരക്കുരവുള്ള കുട്ടികളുടെ നിരക്ക് വര്‍ദ്ധിച്ചുവരുന്നതും, ഇപ്പോഴും 65% കുടുംബങ്ങള്‍ക്ക് സ്വന്തമായി കക്കൂസ് ഇല്ലാതിരിക്കുന്നതും, എലാം ഇത്തരത്തിലുള്ള സാമ്പത്തിക ചൂഷണം നിലനില്‍ക്കുന്നതുകൊണ്ടാണ്. ഇത്തരം കൊള്ളരുതായിമകള്‍ക്കെതിരെ ഇന്നത്തെ യുവത്വം സംഘടിച്ച് ശബ്ദമുയര്‍ത്തേണ്ടുന്ന സമയമാണ് ആസന്നമായിരിക്കുന്നത്.

10 Oct 2012

സമൂഹം മറ്റൊരു പരിണാമത്തില്‍

ഓരോന്നോരോന്നിനായി അടിക്കടി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിലവര്‍ദ്ധനവിനനുസൃതമായി ശമ്പളത്തില്‍ - വരുമാനത്തില്‍ വര്ദ്ധനവുണ്ടാകുന്നുണ്ടോ? ഇല്ല!

ഒരുവര്ഷം മുന്‍പ് സപ്ലൈകോയില്‍ അരിക്ക് വില 16 - 18 രൂപ. ഇന്ന് ആ സ്ഥാനത്  30 രൂപയോളം കൊടുക്കണം. അതുപോലെ പലതും. നിത്യോപയോഗ സാധനങ്ങളില്‍ ഈ വിധം വിലവര്‍ദ്ധനവുണ്ടാവുകയും മറുവശത്ത് വരുമാനത്തില്‍ കാര്യമായ മാറ്റം ഉണ്ടാവാതിരിക്കുകയും ചെയ്യുമ്പോള്‍, സാധാരണക്കാരന്‍ ചിലവുകള്‍ നിയന്ത്രിക്കാന്‍ നിര്‍ബന്ധിതനാകും.

പ്രതിമാസം അടച്ചുകൊണ്ടിരിക്കുന്ന ലോണ്‍ തിരിച്ചടവ് 5000 ത്തില്‍  നിന്നും 4000 ആക്കും, ആഴ്ചയില്‍ ഒരിക്കല്‍ സിനിമ കണ്ടുകൊണ്ടിരുന്നത്‌ രണ്ടാഴ്ച കൂടുമ്പോഴോ മാസത്തില്‍ ഒരിക്കലോ ആക്കിമാറ്റും. പുതുവസ്ത്രങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മതി എന്നാവും. ചെറു യാത്രകള്‍ക്കിടയിലുള്ള ദൈര്‍ഘ്യം കൂട്ടും. അങ്ങനെ പല മേഖലകളില്‍ പല ചുറ്റുപാടുകളില്‍ ഉള്ളവര്‍ അവരവരുടേതായ പല നിയന്ത്രണങ്ങളും വരുത്താന്‍ നിര്‍ബന്ധിതരാകും. എങ്കില്‍ മാത്രമേ കഴിഞ്ഞ വര്ഷം കഴിച്ചുകൊണ്ടിരുന്ന അതേ തോതില്‍ ഇപ്പോഴും ഭക്ഷണം കഴിക്കാന്‍ സാധിക്കൂ. ഇങ്ങനെ തുടര്‍ന്നാല്‍ ഒരുപക്ഷെ അധികം താമസിയാതെ ഭക്ഷണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലേക്ക് സാധാരണക്കാരന്‍ ചെന്നെത്തപ്പെടും.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തില്‍ പറയുന്നുണ്ട് "നിലനില്‍പ്പിനുള്ള പോരാട്ടത്തെ"(Struggle for existence) ക്കുറിച്ച്‌. നമ്മുടെ നാട്ടിലെ ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാരും ദരിദ്രരും. അവരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടഭൂമിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്. ഇതില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമേ വിജയിച്ചുവരാന്‍ സാധിക്കൂ എന്നാ സത്യം നിലനില്‍ക്കുന്നു. അതായത്  ഇന്ന് മധ്യവര്‍ഗം ഇടത്തരം എന്നൊക്കെ പറയുന്ന (Middle class) വിഭാഗം പരിവര്‍ത്തനപ്പെട്ട് ദരിദ്രനോ ധനികണോ ആക്കപ്പെടും. അങ്ങനെയെങ്ങില്‍ സമ്പന്ന വര്‍ഗത്തിന്റെയും അവര്‍ക്കുചുറ്റും ഉപഗ്രഹം കണക്കെ ചുറ്റിക്കറങ്ങുന്ന ബഹുഭൂരിഭാഗം ദാരിദ്രനാരായണന്‍ മാരുടെയും ഇരുണ്ട കാലമാണ് നമ്മെ കാത്തിരിക്കുന്നത്.

ആ ഒരവസ്ഥ വന്നെത്താതിരിക്കണമെങ്കില്‍ എല്ലാവരും ഈ വസ്തുത മനസിലാക്കേണ്ടതുണ്ട് പ്രതിപ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ തനിക്കു എന്തെങ്കിലും നഷട്ടപെടുന്നു എന്ന് ബോധ്യമാകുമ്പഴെ ഒരുവന്‍ സംഘടിക്കുവാനും പ്രതികരിക്കുവാനും തയ്യാറാവുകയുള്ളൂ. ഈ ആലസ്യം വെടിഞ്ഞ് പ്രബുദ്ധജനം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട കാലം ആസന്നമായിരിക്കുന്നു.

22 Aug 2012

വെറുതെ ഒരോണം

ഇനിയും വിപണിമൂല്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ചന്ദ്രശേഖരന്‍ വധം നിറഞ്ഞു നില്‍ക്കുമ്പോള്‍ പെരുന്നാള്‍ അങ്ങനെ കഴിഞ്ഞു. ഇതാ ഓണം ഇങ്ങെത്തി. പച്ചമാവേലിയുമായി സാമൂഹ്യ വെബ്സൈറ്റുകള്‍ ഓണത്തെ വരവെട്ടുതുടങ്ങി. തുമ്പപ്പൂവിന്റെ കുളിര്‍മ്മ ഓര്‍മയിലെ ഓണത്തിനു മാത്രം. പൂ പറിച്ചിട്ട്, പൂപറിക്കുന്ന ഒരു കുട്ടിയെ കണ്ടിട്ട് എത്ര ഓണമായി.

ഓണവും പെരുന്നാളും എല്ലാം നാലുചുവരുകള്‍ക്കുള്ളിലെ വിരല്‍ത്തുമ്പിലെ ലോകവുമായി പങ്കുവയ്കുന്ന ഈ കാലത്ത് ഒരു Desktop Wallpaper ല്‍ കവിഞ്ഞ പൂക്കളം ആര്‍ഭാടമാണ്. ഈ രാജ്യത്തിന്‍റെ, ലോകത്തിന്റെ തന്നെ പല കോണുകളില്‍ ഉള്ള ആളുമായി ഏതു നേരത്തും ഏത് വിഷയത്തിലും സംവധിക്കാന്‍ സാധിക്കുകവഴി ഈ ലോകം വളരെ ചെറുതായി എന്നു നാം കരുതുന്നു. എന്നാല്‍ ചെറുതാകുന്നത് നമ്മളോരോരുത്തരുടെയും ലോകമാണ് എന്ന വസ്തുത ഒരുപക്ഷെ നമ്മള്‍ മനസ്സിലാക്കുന്നില്ല. ഈ ചെറിയ ലോകത്ത് ഓണവും ചെറുതാകുന്നു. സമൃദ്ധിയുടെ സാഹോദര്യത്തിന്റെ തുല്യതയുടെ മാനവികോത്സവമാണ് ഓണം. 

സാമൂഹ്യ വെബ്സൈറ്റുകളുടെ അംഖസംഖ്യ 100 കോടിയോടടുക്കും. ഇതില്‍ 40 ശതമാനത്തോളം വ്യാജമെന്ന് പറയുന്നു. എന്നാല്‍ തന്നെയും ലോകജനസംഖ്യയുടെ 10 ശതമാനം വരും. സാമൂഹ്യ വെബ്സൈറ്റുകളിലെ ആഘോഷം സമൃദ്ധമാകുമ്പോഴും ശേഷിക്കുന്ന 90 ശതമാനത്തെക്കുറിച്ച് ഓര്‍ക്കുക അസാധ്യം. പെരിനപ്പുറത്തെ സാഹോദര്യം ഈ പറയുന്ന എവിടെയും കാണില്ല.

പല ആഫ്രിക്കന്‍ - തെക്കനമേരിക്കന്‍ രാജ്യങ്ങളും ഭക്ഷണത്തിനു വകയില്ലാതെ അലയുന്ന കാഴ്ചയാണ് ഇന്നും ഈ ലോകത്തിന് മുന്പിലുള്ളത്. നമ്മുടെ രാജ്യത്ത് ഒരു ലക്ഷത്തില്‍ പരം ടെണ്‍ ഭക്ഷ്യധാന്യമാണ് കടലില്‍ കൊണ്ടുതള്ളിയത് എന്നാണ് വാര്‍ത്ത. രാജ്യത്തെ 40 ശതമാനത്തോളം ആളുകള്‍ ദിവസത്തില്‍ ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്ന കാലഘട്ടത്തിലാണ് ഇത് എന്നത് ഹൃദയഭേധകമാണ്. 

ഭരണകൂടത്തിന്റെ ലോകം ചെറുതാകുമ്പഴാണ് ഇങ്ങനെ സമ്പവിക്കുന്നത് നമ്മുടെ കാഴ്ചപ്പാടും മനോഭാവവും വിശാലമാവുന്നിടത്ത് - നമ്മുടെ ലോകവും വലുതാവുന്നിടത് - ഭരണകൂടങ്ങള്‍ സമൃദ്ധമാവും. സാഹോദര്യം വിളിച്ചുപറയും. തുല്യത ഉറപ്പുവരുത്തും. ഈ ഓണക്കാലം വിശാല സമൃദ്ധിക്കായ് ലോകം കൈകോര്‍ക്കട്ടെ എന്ന് പ്രത്യാശിക്കാം.

ഇവിടെ ഒ. എന്‍. വി. യുടെ വരികള്‍ ശ്രദ്ധേയമാണെന്ന് തോനുന്നു -
"വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും 
വെറുതെ മോഹിക്കുവാന്‍ മോഹം."

29 May 2012

വെളിച്ചമെത്താത്ത മാനസം

ഈയിടെ കണ്ടു കിട്ടിയ ആറേഴ്‌  വര്ഷം പഴക്കമുള്ള ചിതലരിച്ച ഒരു കടലാസ് കഷണത്തിലെ  അക്ഷരങ്ങള്‍ ...

വെളിച്ചമെത്താത്ത മാനസം 

ഇനിയെന്തു മാര്‍ഗം മുന്നില്‍ 
ഇനിയാരു തുണയെന്‍ മുന്നില്‍ 
ഒരു താങ്ങുമില്ലാതെ വീഴുന്നതെങ്ങോട്ട്
ഇരുളിന്റെ ആഴത്തില്‍ മുങ്ങുന്നു ഞാനിന്നു 

അറിയാത്ത കാലത്ത് ഞാന്‍ ചെയിത വിഡ്ഢിത്തം,
മുന്നില്‍ വരുന്നതെന്തെന്നു നോക്കാതെ 
പിന്നാലെ പോയതെന്തെനന്നു കാണാതെ 
ഇപ്പോള്‍ നടപ്പതുമെന്തെന്നറിയാതെ 
നിമിഷങ്ങള്‍ നില്‍ക്കുന്ന സുഖത്തെ തിരക്കിഞാന്‍ 
സ്ഥലകാല ബോധത്തെ കൂസാതെ പായുന്ന 
ഞാനന്തകാരത്തില്‍ മുങ്ങിയാലശ്ശേഷ -
മാശ്ചാര്യം ശേഷിപ്പതില്ലല്ലോ!

ഇരുളിന്റെയാഴതില്‍ ഗതികിട്ടാതുഴലുന്നതാരുകാണാന്‍ 
ഇന്നു ഞാനേകനായി,  ആരുണ്ട്‌ മുന്നില്‍?
ആരുമില്ലെന്‍ വഴികാട്ടിയായാരുമില്ല.

ഏകനായി ചോധിച്ചിതിന്നോളം 
ചോദിച്ചിടാത്താതെന്നോടു തന്നെയായി 
ഉത്തരം കിട്ടാതെ വെമ്പുന്നയെന്നുള്ളില്‍ 
പൗര്‍ണമിത്തിങ്കല്‍ ഉദിച്ചുയര്‍ന്നു 
പൗര്‍ണമി ചന്ദ്രന്‍ അമാവാസിക്ക് പോകുന്നതെങ്ങോട്ട് 
പിന്നെയും മാനത്ത് ചന്ദിരന്‍ പൊങ്ങുന്ന-
തുത്സാഹ പൂരിതനുന്മേഷവാനായി 

എങ്കിലുമെന്മനം കാത്തുകാത്തിരിപ്പൂ 
കൌമുദി പൂരിത മാനസം കാണ്മതിന്നിന്നോളം