ഓർമ്മകളിന്നെന്നെ കൈമാടി വിളിക്കുന്നു
ഇന്നലെ പിന്നിട്ട പൂമരത്തണലിലേക്ക്
അറിയുന്നു ഞാനെന്റെ തലയിൽ പതിക്കുന്ന-
യുച്ചവെയിലിന്റെ ചൂട്
അറിയാമെനിക്കെന്റെ പിന്നിട്ട വഴിയിലെത്തണലന്ന്യ-
മതെന്നെന്നേക്കുമെന്നും
അരിയില്ലെനിക്കെന്റെ വരുംവഴിയിലെ-
ത്തണലിനെ ചൂടിനെ - ഒന്നുമൊന്നും.
ഇനിയൊരു തിരിച്ചുപോക്കില്ലത്ത വഴിയിലെ
യാത്രയത്ത്യധിദുഷ്കരമല്ലോ
ഓർമ്മകൾ പിന്നെയും കൈമാടി വിളിക്കുന്നു
സുന്ദരമാ പൂമരചോലയിലേക്കയ്
ഓർമ്മകിൽനിന്നെന്റെ സ്വപ്നം പിറക്കുന്നു -
പൂമരചോലയുടെ മർമ്മരം!
വഴിയെനിക്കറിയില്ല
പകച്ചു ഞാൻ നിൽക്കുന്നു
ഓടിഞാനടുക്കട്ടെ പൂവനത്തിലേക്ക്
നിശ്ചയമില്ലാതെ വഴികൾ ഞാൻ താണ്ടുന്നു
സ്വപ്‌നങ്ങൾ കൈപിടിച്ചോടവേ
വഴികള ഞാൻ താണ്ടുന്നു നിസ്സാരമായ്
നിശ്ചയമൊരുമാത്രയുമില്ലാതെതന്നെയും.