1 Jul 2011

മരം

മരമാണ് അല്ല മരമായിരുന്നത് 
പണ്ടൊരുമഹാന്റെ കാരുണ്യത്തില്‍ വളര്‍ന്നുവന്നു 
പൂക്കളും കായ്കളും സമൃദ്ധമായി വിളയുന്ന മരം 
പൂക്കലുതിര്‍ക്കുന്ന തേന്‍ നുകരാനെത്തുന്ന പൂബാറ്റകല്‍ 
കായ്കള്‍ പറിക്കാന്‍ ചില്‍ ചില്‍ ചിലക്കുന്ന അണ്ണാരക്കണ്ണനും ഓടിയെത്തും
കൂട്ടരോടോന്നിച്ചു പാടിക്കളിക്കുവാന്‍ കൊകിലക്കൂട്ടങ്ങള്‍ ഒത്തുചേരും 

മരമായിരുന്നതൊരുകാലത്ത്, കാലമേ നിനക്കഭിനന്ദനം 
കാലത്തിന്‍ കടല്‍ നീന്തിക്കടന്നെതിയോന്‍ കാട്ടാളന്‍ 
"അതെ കാട്ടാളന്‍ കാഷായ വസ്ത്രം ധരിച്ച കാട്ടാളന്‍"-
പാഞ്ഞുകേരി ആമരത്തില്‍. അവിടിരുന്നവന്‍ ക്ഷീണം മാറ്റി 
തല്‍ക്ഷണം രംഗം നിശ്ചലമായി 
പാട്ടുകള്‍ നിന്നു ചില്‍ ചില്‍ നിലച്ചു 
കോകില നാദവും നിലച്ചു  നിന്നു.

കാവിക്കുള്ളില്‍ നിന്നെടുത്ത കാരിരുമ്പിന്‍ പിടിയുള്ള 
മഴുകൊണ്ടാവനതിന്‍ കുഞ്ഞിളം ശിഖരത്തിലാഞ്ഞുവെട്ടി
അവനിരിക്കും കോമ്പല്ല പിടിക്കും കോമ്പല്ല 
ആകാശത്തംബിളി മാമനെ പിടുക്കുവാന്‍ മോഹിച്ചു 
വളരുന്ന കുഞ്ഞിളം തണ്ടവന്‍ മുറിച്ചെടുത്തു 
വേദനയില്‍ പുളയും മരത്തിലെ പൂവെല്ലാം കൊഴിഞ്ഞുപോയി 

അപകടം മണക്കുന്ന മരത്തെയും വിട്ടു 
പാറ്റകള്‍ പോയി ... കോകിലക്കൂട്ടവും പെട്ടന്ന് പോയി 
തന്നാലവത് ചെയ്യാന്‍ നില്‍ക്കാതെ അണ്ണാരക്കന്നനും പോയി വേഗം 
പൊട്ടിയ കൊമ്പിന്റെ ചില്ലകള്‍ മാറ്റിയും കൊമ്പുകള്‍ വളച്ചും 
ഇലകള്‍ വിരിച്ചുമവനൊരു കൂടുതീര്‍ത്തു.

ഉച്ചവെയില്‍ ഏല്‍ക്കാന്‍ പാടില്ല അവന്‍ തന്റെ മഴുവോരിക്കല്‍ കൂടി കയ്യിലേന്തി 
അസഹ്യമാം വേദനയില്‍ ശേഷിച്ച കായ്കനികളെല്ലാം കൊഴിഞ്ഞുപോയി 
വെയില്‍ കൊള്ളാതവന്‍ സുഖിച്ചു, വെയില്‍ പോയി മഴവന്നു തണുപ്പായി ...
അവന്റെയാവശ്യം വര്‍ദ്ധിച്ചുകൊണ്ടിരുന്നു 
മഴുവിന്‍ വിശപ്പോ കുറഞ്ഞുവന്നു 
ശേഷിപ്പതിനിയവനിരിക്കും കൊമ്പുമാത്രം
ഇനിയും തീര്‍ന്നില്ലവന്റെ ആവശ്യം 
പിച്ചളപ്പിടിയുള്ള കൊച്ചുമാഴു കൊണ്ടാവനിരിക്കും കൊമ്പിനെ ആശ്രയിച്ചു 

പണ്ട് ഈമാരത്തിന്നവഷിഷ്ടം ഭക്ഷിച്ചോരുപാട് 
ചെറു ചെടികള്‍ വളര്‍ന്നിരുന്നു 
ഇന്നീക്കാവിക്കാരന്റെ വിസര്‍ജ്യത്താലവയെല്ലാം 
ശോഷിച്ച് വൈരൂപ്യ കോലമായി
ഇന്നതിന്‍ മുകളിളവന്‍ സുഖമായുരങ്ങുമ്പോള്‍ 
അതിന്‍ വേരുകള്‍ ഭഗവാന്‍ ശകടത്തിനാഹാരം 
എതിര്‍ക്കാന്‍ ഒക്കില്ല... ഒപ്പമിന്നാരുമില്ല